Skip to main content

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യ…ുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം. ഐതിഹ്യപ്രകാരം ഹനുമാന്റെ പുറംതൃക്കോവില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് 5000 വര്‍ഷങ്ങള്‍ക്കു മുന്‍പേ വസിഷ്ഠ മഹര്‍ഷി ആയിരുന്നു


കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യ…ുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം. ഐതിഹ്യപ്രകാരം ഹനുമാന്റെ പുറംതൃക്കോവില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് 5000 വര്‍ഷങ്ങള്‍ക്കു മുന്‍പേ വസിഷ്ഠ മഹര്‍ഷി ആയിരുന്നു.


ഐതിഹ്യം






ആലത്തിയൂര്‍ ക്ഷേത്രത്തിലെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഉള്ള തിട്ട ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമന്‍ ആണെങ്കിലും ഈ ക്ഷേത്രം ഹനുമാന്‍ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാന്‍ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുന്‍പ് ഇവിടെവെച്ചാണ് ശ്രീരാമന്‍ ഹനുമാന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയില്‍ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങള്‍ കേള്‍ക്കാനെന്നവണ്ണം മുന്‍പോട്ട് ചാഞ്ഞാണ് ഹനുമാന്‍ നില്‍ക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണന്‍ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികള്‍ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തില്‍ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീര്‍ഘായുസ്സ്, ധനം എന്നിവ നല്‍കും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂര്‍ത്തീകരണവും ആലത്തിയൂരിലെ ഹനുമാന്‍ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.

പ്രതിഷ്ഠ

ക്ഷേത്രത്തില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമപ്രതിഷ്ഠ. കിഴക്കോട്ട് ദര്‍ശനം.

ഹനുമാന്‍

ഹനുമാന്റെ ശ്രീകോവില്‍ അല്പം വടക്കുമാറിയാണ്.ഹനുമാന് ഇവിടെ പൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ.

ഉപദേവതകൾ


ഗണപതി, അയ്യപ്പന്‍, ഭഗവതി, സുബ്രഹ്മണ്യന്‍, നാഗദൈവങ്ങള്‍ തുടങ്ങിയവരാണ് ഉപദേവതകള്‍.

എഴുത്തച്ഛന്‍

തുഞ്ചത്ത് എഴുത്തച്ഛന്‍ ഈ ക്ഷേത്രത്തിലെ ഉപാസകനായിരുന്നുവെന്ന് പറയപ്പെടുന്നു. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരത്തില്‍ ഹനുമാന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടാണ് ഇല കായ്ക്കാത്തതെന്ന് പഴമ.

പ്രധാന വഴിപാടുകള്‍


ഹനുമാന് നിവേദ്യം മാത്രം. തന്ത്രം കറുത്തേടത്ത്. ഹനുമാന് കുഴച്ച പൊതി അവല്‍ നിവേദ്യം. ദിവസവും രാവിലെയും വൈകിട്ടും നടക്കും. അവില്‍ വഴിപാട് പൊതിക്കണക്കാണ്. ഏതാണ്ട് മൂവായിരത്തോളം രൂപ ചെലവ് വരുന്നതാണ് ഈ വഴിപാട്. അരപൊതിയായോ കാല്‍ പൊതിയായോ അതുമല്ലെങ്കില്‍ മുപ്പതുരൂപ മാത്രം ചെലവ് വരുന്ന ഒരു നാഴിയോ നടത്താം. അവല്‍ പ്രസാദത്തിനായി ജാതിമതഭേദമ്യേ ആളുകളെത്തും. അവല്‍ പ്രസാദം പതിനഞ്ചുദിവസം കേടുകൂടാതെയിരിക്കും. സീതാന്വേഷണത്തിനായി പുറപ്പെട്ട ഹനുമാന്റെ കൈയില്‍ ഈ ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കിയതായി പുരാണം ഉദ്‌ഘോഷിക്കുന്നു. ശ്വാസംമുട്ടിന് പാളയും കയറും ഇവിടെ വഴിപാടായുണ്ട്. ശ്രീരാമസ്വാമിക്ക് ചതുശ്ശതവും മറ്റ് വഴിപാടുകളും നടത്തിവരുന്നു.

ഉത്സവം


തുലാംമാസത്തിലെ തിരുവോണത്തിന് അവസാനിക്കത്തക്കവിധത്തില്‍ മൂന്നുദിവസമാണ് പ്രധാന ഉത്സവം. മീനമാസത്തിലെ അത്തത്തിന് പ്രതിഷ്ഠാദിന വാര്‍ഷികവും ആഘോഷിച്ചുവരുന്നു.

ക്ഷേത്രത്തിലേയ്ക്കുള്ള വഴി


അടുത്ത ബസ് സ്‌റ്റേഷന്‍ തിരൂര്‍ [4 km]
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍തിരൂര്‍ [4 km]
അടുത്ത വിമാനത്താവളം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം [173 km]

Comments

Popular posts from this blog

ഹിന്ദു ഹൃദയ സമ്രാട്ട് - ബാൽ താക്കറെ

ഗായത്രി മന്ത്രം ആര്‍ക്കൊക്കെ ജപിക്കാം

ഗായത്രി മന്ത്രം ജപിക്കുന്നതിന് ലിംഗം, ഭാഷ, മതം, രാഷ്ട്രം, ഇതൊന്നും എങ്ങും പറഞ്ഞിട്ടില്ല. ശ്രദ്ധയോട് കൂടി ജപിക്കണം ആണിനും പെണ്ണിനും ജപിക്കാം. വേദത്തിന്റെ സാരഭൂതമാണ് ഗായത്രി. അത്കൊണ്ട് തന്നെ ആ ശ്രദ്ധയോട് കൂടി വേണം ജപിക്കാന്‍.. പിന്നെ, ഒരു മന്ത്രാനുഷ്ടാന രൂപത്തില്‍ ഗായത്രി ചൊല്ലണമെന്നെങ്കില്‍ ഒരു ഗുരുമുഖത്ത് നിന്ന്ഉപദേശം ശ്രവിച്ചിട്ട് ചൊല്ലുന്നതാണ് നല്ലത്.. കാരണം ഋഷി, ദേവത, ചന്ദസ്, ന്യാസങ്ങള്‍ ഇവ വേണം മന്ത്രോപാസനയ്ക്ക്. ഓരോ ന്യാസവും എവിടെ എങ്ങനെ ഏത് ഭാവനയോട് കൂടി ചെയ്യണം, ഋഷി, ദേവത, ചന്ദസ് ഒക്കെ എങ്ങനെ, ഏത് എന്നതൊക്കെ മനസിലാവണമെങ്കില്‍ ഒരു സമ്പ്രദായപ്രകാരം ഗുരുവില്‍ നിന്ന് ശ്രവിച്ചിട്ടാണ് നല്ലത്. എന്നാല്‍ അതെ സ്ഥാനത്ത്, ഗായത്രി മന്ത്രത്തെ ഒരു മുഖ്യഅനുഷ്ടാനമായി സ്വീകരിക്കാതെ, ശ്രദ്ധയോട് കൂടി ഓം നമശിവായ, ഓം നമോ നാരായണായ എന്നിവയൊക്കെ ജപിക്കുന്നത് പോലെ മതിയെങ്കില്‍ ആര്‍ക്കും ചൊല്ലാം.. അവിടെ ഒന്നേയുള്ളൂ, ഉച്ചാരണത്തെറ്റ് വരുത്താതെ ചൊല്ലുക. രണ്ട് അര്‍ത്ഥഭാവനകൂടി ചെയ്ത് കൊണ്ടാണെങ്കില്‍ വളരെ നല്ലത്. അത് കൊണ്ട് ആര്‍ക്കും ഗായത്രി ജപിക്കാം..